ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്

ന്ത്യയിലെ ആപ്പിള്‍ കമ്പനിയുടെ ഐഫോണ്‍ നിര്‍മാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ടനുസരിച്ച് കര്‍ണാടകയിലെ വിസ്ട്രന്‍ കോര്‍പ്പറേഷന്റെ ഫാക്ടറിയാണ് ടാറ്റ ഗ്രൂപ്പിലേക്കെത്തുന്നത്. നിലവില്‍ 10,000ത്തിലധികം ജീവനക്കാരുള്ള കമ്പനിയുടെ മൂല്യം ഏകദേശം 600 ദശലക്ഷം ഡോളറിനു മുകളിലാണ്. ഐഫോണ്‍ 14 അസംബ്ലിങ്ങ് ഈ ഫാക്ടറിയിലാണ് നടത്തിവരുന്നത്. നിബന്ധനകള്‍ അംഗീകരിച്ചാല്‍ ഓഗസ്റ്റോടെ ഐഫോണ്‍ അസംബ്ലിങ് ഫാക്ടറി ടാറ്റ ഗ്രൂപ്പിനു സ്വന്തമാകും.

2024 മാര്‍ച്ചോടെ 180 കോടി ഡോളറിന്റെ ഐഫോണുകളാണ് കമ്പനിക്ക് കയറ്റുമതിക്കായി സജ്ജമാക്കേണ്ടത്. കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ചൈനയില്‍ നിര്‍മാണ പ്രവര്‍ത്തനം തടസപ്പെട്ടതാണ് ആപ്പിളിനെ ഇന്ത്യന്‍ വിപണിയിലേക്ക് ആകര്‍ഷിച്ചത്. കര്‍ണാടകയിലും ചെന്നൈയിലുമായി സ്ഥിതി ചെയ്യുന്ന ഫാക്ടറികളിലാണ് നിലവില്‍ ഐഫോണ്‍ അസംബ്ലിങ് നടക്കുന്നത്. ഇതില്‍ കര്‍ണാടകയിലെ ഫാക്ടറിയാണ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. 2025ഓടെ ആപ്പിളിന്റെ നിര്‍മാണത്തിന്റെ 25% ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Top