വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്നത് പരിഹാസ്യമായ നിലപാട്; എം വി ഗോവിന്ദന്‍

കോഴിക്കോട്: ലോകത്ത് തന്നെയുള്ള ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി വിഴിഞ്ഞം മാറുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
നായനാരുടെ കാലത്തായിരുന്നു വിഴിഞ്ഞം തുറമുഖത്തിന്റെ ആരംഭമെന്നും എന്നാല്‍ ചൈനയുമായി കമ്പനിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. പക്ഷെ ഇപ്പോള്‍ തുറമുഖത്തിന്റെ പിതൃത്വം പലരും അവകാശപ്പെടുന്നുണ്ട്. ഇടതു പക്ഷ മുന്നണി അധികാരത്തില്‍ എത്തിയപ്പോഴാണ് പദ്ധതി നീങ്ങിയതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന ആവശ്യം പരിഹാസ്യമായ ഒരു നിലപാടാണ് എന്നാല്‍ അത് യാഥാര്‍ഥ്യമാക്കും എന്നത് സര്‍ക്കാരിന്റെ നിലപാടാണ്. തുറമുഖം വരുന്നതില്‍ ജനങ്ങള്‍ ആഹ്ലാദത്തിലാണെന്നും ബാക്കി ഉള്ള പണി ഉടന്‍ പൂര്‍ത്തിയാക്കി ഉത്ഘാടനം നടത്താന്‍ പിണറായി സര്‍ക്കാരിനാകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Top