ആലത്തൂരിന്റെ വികസന കുതിപ്പില്‍ മുഖ്യപങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട് ; രമ്യ ഹരിദാസ്

ഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ആലത്തൂരിലെ ജനങ്ങളോടൊപ്പം അവരിലൊരാളായി താനുണ്ടായിരുന്നുവെന്ന് രമ്യ ഹരിദാസ്. കേരളത്തിന്റെ വിശിഷ്യാ ആലത്തൂരിന്റെ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റില്‍ 50 ലധികം തവണ സംസാരിച്ചിട്ടുണ്ട്. മണ്ഡലവുമായും കേരളവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുന്നൂറോളം ചോദ്യങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. വനിതാ ബില്ലിലും ബജറ്റ് ചര്‍ച്ചയിലുമടക്കം നിര്‍ണ്ണായക ചര്‍ച്ചകളില്‍ പൊതുജനം ആഗ്രഹിച്ച നിലപാട് പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ ധാഷ്ട്യത്തിനും ധിക്കാരത്തിനും എതിരായി പാര്‍ലമെന്റിനകത്ത് ശബ്ദം ഉയര്‍ത്തിയിട്ടുണ്ട് ,പ്രതിഷേധിച്ചിട്ടുണ്ട്,നീതികരിക്കാന്‍ കഴിയാത്ത സസ്‌പെഷന്‍ വരെ നേരിടേണ്ടി വന്നിട്ടുണ്ട്.

അതെല്ലാം രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയായിരുന്നു എന്നതില്‍ അഭിമാനവുമുണ്ടെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിക്കുന്നു. ആലത്തൂരിലെ ജനം എന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. നീതിപുലര്‍ത്തി എന്ന് തന്നെയാണ് വിശ്വാസം. തുടക്കക്കാരി ആയതിന്റെ പരിചയക്കുറവുകള്‍ സ്വാഭാവികമാണ്. ചൂണ്ടികാണിക്കപ്പെട്ട പാളിച്ചകള്‍ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആലത്തൂരിന്റെ വികസന കുതിപ്പില്‍ മുഖ്യപങ്ക് വഹിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.അവഗണിക്കപ്പെട്ട് കിടന്നിരുന്ന ഒരു പ്രദേശത്ത് ഇത്രയധികം തുക വകയിരുത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു എന്നത് തന്നെ അഭിമാനിക്കാന്‍ വക നല്‍കുന്നുവെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ട് പങ്കുവച്ചു.

Top