അടിച്ചാല്‍ തിരിച്ചടിക്കുമെന്നത് തീരുമാനമാണ്, താന്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന്; വിഡി സതീശന്‍

കോഴിക്കോട്: നവകേരള സദസുമായി ബന്ധപ്പെട്ട് കലാപാഹ്വാനം നടത്തിയത് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൊലീസ് വധശ്രമം എന്ന് പറഞ്ഞ കേസുകളെയാണ് ജീവന്‍ രക്ഷാ പ്രവര്‍ത്തനം എന്ന് മുഖ്യമന്ത്രി വിളിച്ചതെന്ന് വിഡി സതീശന്‍ പറഞ്ഞു. ക്ഷമയുടെ നെല്ലിപ്പലക കണ്ടപ്പോഴാണ് അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പറഞ്ഞത്. താന്‍ സുധാകരനോട് ചോദിച്ചപ്പോള്‍ പിണറായി ഭീരുവെന്നാണ് പറഞ്ഞത്. അടിച്ചാല്‍ തിരിച്ചടിക്കുമെന്നത് തീരുമാനമാണ്. താന്‍ ജയിലില്‍ പോകാനും തയ്യാറാണെന്ന് വിഡി സതീശന്‍ കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ തോക്ക് കഥ ആരും കേള്‍ക്കാത്തതാണ്. ആരും കണ്ടിട്ടുമില്ല. പൊതുമരാമത്ത് മന്ത്രി കണ്ണാടി നോക്കിയാല്‍ സ്വന്തം ഭൂതകാലം ബോധ്യമാകും. മുഖ്യമന്ത്രിയെ പറഞ്ഞാല്‍ പൊള്ളുന്നത് മാനേജ്‌മെന്റ് ക്വാട്ടയില്‍ നിയമിതനായ ആള്‍ക്കാണെന്നും സതീശന്‍ പറഞ്ഞു. സെനറ്റ് നിയമനത്തില്‍ കോണ്‍ഗ്രസ് പട്ടിക കൊടുത്തിട്ടില്ല. കെ സുധാകരന്റെ പ്രസ്താവനയില്‍ അവ്യക്തത വന്നുവെന്നും സുധാകരന്‍ പ്രസ്താന തിരുത്തിയിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

Top