വടകരയില്‍ സ്ഥാനാര്‍ത്ഥി ആരെന്നത് വിഷയമല്ല, ആരായാലും പിന്തുണയ്ക്കും; കെ കെ രമ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ത്ഥി ആരെന്നത് വിഷയമല്ലെന്ന് കെകെ രമ. വടകരയില്‍ ആരായാലും പിന്തുണയ്ക്കുമെന്ന് കെ കെ രമ പറഞ്ഞു. ഫാസിസ്റ്റ് വിരുദ്ധ രാഷ്ട്രീയം മാത്രമാണ് ചര്‍ച്ച. സ്ഥാനാര്‍ത്ഥി മാറിയാലും വലിയ മാറ്റമുണ്ടാകില്ലെന്ന് കെ കെ രമ. ഏത് സ്ഥാനാര്‍ത്ഥിയായാലും ആര്‍എംപി പിന്തുണയ്ക്കും.

5 വര്‍ഷമായി വടകരയെ സജീവമായി മുന്നോട്ട് കൊണ്ടുപോയ വ്യക്തിയാണ് കെ മുരളീധരന്‍. സുരേഷ് ഗോപിക്കെതിരെ മികച്ച വിജയം നേടാന്‍ മുരളിക്ക് കഴിയും. വടകരയില്‍ ഷാഫി എത്തിയാലും മികച്ച പോരാട്ടമായിരിക്കും ഉണ്ടാകുക. പിണറായിക്കെതിരെ വിരല്‍ ചൂണ്ടി ചോദ്യങ്ങള്‍ ചോദിക്കുന്ന നേതാവാണ് ഷാഫി. പാര്‍ലമെന്റിലും മോദിക്കെതിരെ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തന്റേടം ഉള്ളയാളാണ് ഷാഫി.

മുരളീധരന്‍ ആര്‍എംപിയെ എന്നും ചേര്‍ത്തുപിടിച്ച നേതാവാണ്. സിപിഐഎം കെകെ ശൈലജയെ വടകരയില്‍ കരുവാക്കുക ആയിരുന്നുവെന്നും കെകെ രമ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി തീരുമാനത്തില്‍ ഷാഫി പറമ്പിലും അതൃപ്തനാണ്. പാലക്കാട് വിടുകയെന്നതിലാണ് അതൃപ്തി, എന്നാല്‍ പാര്‍ട്ടി പറയുന്ന സീറ്റില്‍ മത്സരിക്കും എന്നതാണ് നിലപാട്. നിലവില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നതിനായി ദില്ലിയില്‍ കെ സി വേണുഗോപാലിന്റെ വസതിയില്‍ സംസ്ഥാന നേതാക്കളുടെ യോഗം നടക്കുകയാണ്.

Top