അല്‍ അഖ്‌സയിലെ ഇസ്രയേല്‍ അതിക്രമം: അടിയന്തിര അറബ് ലീഗ് യോഗം ചേരും

ജറുസലേം: ജറുസലേമിലെ അല്‍ അഖ്‌സ പള്ളിക്കകത്ത് പ്രാര്‍ത്ഥന നടത്തുകയായിരുന്ന പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തിയ അതിക്രമങ്ങളില്‍ ശക്തമായ നിലപാടെടുക്കാനൊരുങ്ങി അറബ് ലീഗ്. ഖത്തറിന്റെ അധ്യക്ഷതയില്‍ അറബ് ലീഗിന്റെ സ്ഥിരം സമിതി തിങ്കളാഴ്ച്ച അടിയന്തിര യോഗം ചേരും.  ശൈഖ് ജറാഹ് മേഖലയില്‍ കൂടുതല്‍ പലസ്തീന്‍ കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ കൈക്കൊള്ളേണ്ട നിലപാടുകളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന പലസ്തീന്‍ ആവശ്യം കൂടി പരിഗണിച്ചാണ് യോഗമെന്ന് ഖത്തര്‍ പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും അതുകഴിഞ്ഞുള്ള പ്രതിഷേധത്തിനും സംഗമിച്ചവര്‍ക്കു നേരെയായിരുന്നു ഇസ്രായേല്‍ പൊലീസും സൈന്യവും ചേര്‍ന്ന് ആക്രമണം നടത്തിയത്. സംഭവത്തില്‍ 178 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തെ യു.എന്‍ അടക്കം സംഘടനകള്‍ കടുത്ത ഭാഷയില്‍ അപലപിച്ചുഅതിനിടെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഇന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ ഫോണില്‍ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

 

Top