ഗസ്സയില്‍ നടത്തുന്നത് വംശഹത്യയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം തള്ളി ഇസ്രയേല്‍

സ്സയില്‍ നടത്തുന്നത് വംശഹത്യയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം തള്ളി ഇസ്രയേല്‍. ദക്ഷിണാഫ്രിക്ക നല്‍കിയ വംശഹത്യ കേസില്‍ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ മറുപടി നല്‍കുകയായിരുന്നു ഇസ്രയേല്‍. രാജ്യത്തെ തീവ്രവലതുപക്ഷ നേതാക്കളുടെ നിലപാട് തങ്ങളുടേതല്ലെന്ന് പറഞ്ഞ ഇസ്രയേല്‍, വംശഹത്യ തെളിഞ്ഞാല്‍ സൈനികര്‍ക്കെതിരെ ഇസ്രയേല്‍ കോടതികള്‍ തന്നെ ശിക്ഷ വിധിക്കുമെന്നും പറഞ്ഞു.

ഇസ്രയേലിന്റെ വാദങ്ങള്‍ തള്ളിയ ദക്ഷിണാഫ്രിക്കയുടെ അഭിഭാഷകന്‍ ടെംബെക്ക എന്‍ഗുകൈറ്റോബി വംശഹത്യ നടന്നതിന് തെളിവുകള്‍ ഉണ്ടെന്ന് മാത്രമല്ല, അത് ഞെട്ടിപ്പിക്കുന്നതാണെന്നും വാദിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചാണ് ഗസ്സയില്‍ സൈന്യം പ്രവര്‍ത്തിച്ചതെന്നും സൈനിക നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നെന്നും ഇസ്രയേല്‍ ചൂണ്ടിക്കാട്ടി.അതേസമയം ഇസ്രായേലിന്റെ വാദങ്ങളില്‍ വസ്തുതയില്ലെന്നായിരുന്നു, ആശുപത്രികള്‍ സൈനിക താവളങ്ങളായി ഉപയോഗിച്ചുവെന്ന ആരോപണത്തോട് പലസ്തീന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്റെ പ്രതികരണം.

ദക്ഷിണാഫ്രിക്ക ഉന്നയിക്കുന്ന പരാതി കേസ് അടിസ്ഥാനരഹിതവും അസംബന്ധവും അപകീര്‍ത്തിപരവുമാണെന്ന് പറഞ്ഞ ഇസ്രയേല്‍ , തങ്ങള്‍ ഒരു ജനതയെ നശിപ്പിക്കാനല്ല, മറിച്ച് ജനങ്ങളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രസ്താവിച്ചു. ഗസ്സയില്‍ നടത്തിയ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായുണ്ടായതാണ്. തങ്ങള്‍ നടത്തുന്നത് വംശഹത്യാണെന്നതിന് തെളിവുകളില്ല. ഏതെങ്കിലും സംഘര്‍ഷത്തിന്റെ ബാഗമായുണ്ടാകുന്ന മരണങ്ങലും ദുരിതങ്ങളും വംശഹത്യാണെന്ന് പറയാന്‍ കഴിയില്ലെന്നും ഇസ്രയേലിനെ പ്രതിനിധീകരിച്ച് അഭിഭാഷകനായ ക്രിസ്റ്റഫര്‍ സ്റ്റേക്കര്‍ പറഞ്ഞു.

Top