ഐഎസ്എൽ : ചെന്നൈ ഈസ്റ്റ്‌ ബംഗാൾ മത്സരം സമനിലയിൽ

വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ചെന്നൈയിൻ എഫ്.സിയെ സമനിലയിൽ തളച്ച് എസ്.സി ഈസ്റ്റ് ബംഗാൾ. ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.ചെന്നൈയിന് വേണ്ടി ചങ്തെ, റഹീം അലി എന്നിവർ ഗോൾ നേടിയപ്പോൾ ഈസ്റ്റ് ബംഗാളിനായി മാറ്റി സ്റ്റെയിൻമാൻ ഇരട്ടഗോളുകളുമായി തിളങ്ങി. ഇരുടീമുകളും തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഈസ്റ്റ് ബംഗാളിന്റെ മാറ്റി സ്റ്റെയിൻമാൻ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.12-ാം മിനിട്ടിൽ വിങ്ങർ ചങ്തെയിലൂടെ ചെന്നൈയിൻ ഒരു ഗോളിന് മുന്നിലെത്തി. സിൽവസ്റ്ററിന്റെ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് പന്തുമായി ബോക്സിലേക്ക് ഇരച്ചുകയറിയ ചങ്തെ അനായാസേന പന്ത് ഗോൾകീപ്പർ മജുംദാറിനെ കബിളിപ്പിച്ചുകൊണ്ട് വലയിലെത്തിച്ചു.

ഈ സീസണിൽ താരം നേടുന്ന ആദ്യ ഗോളാണിത്.59-ാം മിനിട്ടിൽ മാറ്റ് സ്റ്റെയിൻമാനാണ് ടീമിനായി സമനില ഗോൾ നേടിയത്. ഉജ്ജ്വലമായ ഒരു ഹെഡ്ഡറിലൂടെയാണ് താരം ഗോൾ നേടിയത്. സ്റ്റെയിൻമാന്റെ ഈ സീസണിലെ ആദ്യ ഗോളാണിത്. ഇതോടെ കളി ആവേശത്തിലായി. ഗോൾ വഴങ്ങിയതോടെ ചെന്നൈയിൻ ആക്രമിച്ച് കളിച്ചു.ഈസ്റ്റ് ബംഗാളിന്റെ സമനിലഗോളിന് എന്നാൽ അധിക ആയുസ്സുണ്ടായിരുന്നില്ല. 64-ാം മിനിട്ടിൽ റഹിം അലിയിലൂടെ ചെന്നൈയിൻ രണ്ടാം ഗോൾ നേടി വീണ്ടും മത്സരത്തിൽ മുന്നിലെത്തി. സിൽവസ്റ്ററിന്റെ പാസ്സിൽ നിന്നുമാണ് യുവതാരം അലി അനായാസേന പന്ത് വലയിലെത്തിച്ചത്. താരം ഈ സീസണിൽ നേടുന്ന രണ്ടാം ഗോളാണിത്.

Top