ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്; പ്രതികളെ വെറുതെ വിട്ടു

ISRATH-JAHAN

ന്യൂഡല്‍ഹി: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിന്ന് ഗുജറാത്ത് പൊലീസ് ഓഫീസര്‍മാരായിരുന്ന ഡി.ജി. വന്‍സാരെ, എന്‍.കെ. അമിന്‍ എന്നിവരെ ഒഴിവാക്കി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന ഇവരുടെ ആവശ്യം സിബിഐ കോടതിയാണ് അംഗീകരിച്ചത്.

ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യുവാന്‍ ഗുജറാത്ത് സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് കോടതി കേസ് ഉപേക്ഷിച്ചത്.

കേസില്‍ ഇരുവര്‍ക്കുമെതിരായ എല്ലാ ശിക്ഷാ നടപടികളും നിര്‍ത്തിവെയ്ക്കാന്‍ പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ.കെ. പാണ്ഡ്യ ഉത്തരവിട്ടു. ഗൂഡാലോചന, അനധികൃത തടവില്‍വയ്ക്കല്‍ തുടങ്ങിയവയായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിരുന്നത്.

ഇവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന സിബിഐയുടെ ആവശ്യം ഗുജറാത്ത് സര്‍ക്കാര്‍ നിരസിച്ചതിനു പിന്നാലെയാണ് ഇരുവര്‍ക്കുമെതിരായ കേസുകള്‍ റദ്ദാക്കുന്നത്.

Top