ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ ; വന്‍സാര നല്‍കിയ ഹര്‍ജി സിബിഐ കോടതി തള്ളി

ISRATH-JAHAN

ന്യൂഡല്‍ഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വന്‍സാര നല്‍കിയ ഹര്‍ജി സിബിഐ കോടതി തള്ളി. തനിക്ക് എതിരെ സിബിഐ സമര്‍പ്പിച്ചത് കെട്ടിച്ചമച്ച തെളിവുകളാണെന്നാണ് വന്‍സാരെ കോടതിയില്‍ വാദിച്ചത്.

വന്‍സാരയെ കൂടാതെ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന എന്‍.കെ അമിന്‍ നല്‍കിയ ഹര്‍ജിയും സ്‌പെഷ്യല്‍ ജഡ്ജി ജെ.കെ. പാണ്ഡ്യ തള്ളി. ഗുജറാത്ത് മുന്‍ ഡിജിപി പിപി പാണ്‍ഡെയെ കേസില്‍ കുറ്റവിമുക്തമാക്കിയതിന് സമാനമായി തന്നെയും കുറ്റവിമുക്തനാക്കണമെന്നായിരുന്നു വന്‍സാരയുടെ ആവശ്യം.

ഇസ്രത്ത് ജഹാന്റെ മാതാവും, സിബിഐയും വന്‍സാരയുടെ ആവശ്യം കോടതിയില്‍ എതിര്‍ത്തിരുന്നു. വ്യാജ ഏറ്റമുട്ടല്‍ നടന്ന സമയത്ത് ഗുജറാത്ത് എ.ടി.എസ് തലവനായിരുന്നു വന്‍സാരെ. സൂപ്രണ്ട് ഓഫ് പൊലീസ് ആയിരുന്നു അമിന്‍.

Top