Is amirul done the Yamato hamstrung ? When he saw the blood and consciousness

കൊച്ചി: ജിഷയെ കീറി മുറിച്ച് നെഞ്ചില്‍ കത്തി ആഴത്തില്‍ കുത്തിയിറക്കിയെന്ന് പൊലീസ് പറയുന്ന പ്രതി അമിറുള്‍ ഇസ്ലാം ഇത്ര ദുര്‍ബലനോ ?

മൃഗങ്ങളെ പോലും തോല്‍പ്പിക്കുന്ന മൃഗീയത കാട്ടിയ ഈ കൊടും കുറ്റവാളി രക്തം കണ്ട മാത്രയില്‍ ബോധംകെട്ടുവീണത് ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇപ്പോള്‍.

പ്രത്യേകിച്ച് ജിഷ കൊല്ലപ്പെട്ട സ്ഥലത്ത് നിന്നും ലഭിച്ച മൂന്നാമത്തെ വിരലടയാളം കണ്ടെത്താന്‍ കഴിയാതിരിക്കുകയും പ്രതി ചൂണ്ടി കാട്ടിയ സുഹൃത്ത് അനാറിനെ പിടിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍.

കേരളത്തെ ഞെട്ടിച്ച അരുംകൊലയാണ് പെരുമ്പാവൂരിലെ ജിഷയുടേത്. അതിക്രൂരവും നിഷ്ഠൂരവുമായി ജിഷയെ കൊലപ്പെടുത്തിയത്, അമിറുള്‍ ഇസ്ലാമെന്ന ഇതരസംസ്ഥാന തൊഴിലാളിയാണെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

സ്ഥിരം കുറ്റവാളിയാണെന്നും രക്തം കണ്ട് അറപ്പുമാറിയവനെന്നുമെല്ലാം അമിറുളിനെ വിശേഷിപ്പിച്ച പൊലീസ്, ഇപ്പോള്‍ കാക്കനാട് സബ് ജയിലിലെ തമാശയാണ്.

കഴിഞ്ഞ ദിവസമാണ് അമിറുല്‍ ഇസ്ലാം ഇപ്പോളുള്ള കാക്കനാട്ടെ സബ്ജയിലില്‍ രസകരമായ സംഭവം അരങ്ങേറിയത്. അമിറുള്ളിന്റെ സെല്ലിലെ രണ്ട് തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം തീവ്രമാകുകയും, ചോര പൊടിയുകയും ചെയ്തു. സ്‌കൂളിലെ ക്ലാസ് മുറികളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് അമിറുള്‍ ഇസ്ലാമെന്ന കൊടും കൊലയാളി അപ്പോള്‍ പെരുമാറിയത്.

രക്തം കണ്ട് ബോധരഹിതനായി താഴെ വീണ അമിറുള്ളിനെ സഹതടവുകാരാണ് മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പ്പിച്ചതത്രേ. ജയിലില്‍ ഒരു തമാശയാണ് ഈ സംഭവമെങ്കിലും അത്രയ്ക്കങ്ങ് വലിയ തമാശയായി കേള്‍ക്കുന്നവര്‍ക്ക് തോന്നില്ല.ചോര കാണുമ്പോള്‍ ബോധം കെടുന്നയാളാണോ ജിഷയെ അറും കൊല ചെയ്തതെന്നാണ് ഉയരുന്ന ചോദ്യം.

അമിറുളിന്റെ പെരുമാറ്റത്തിലും ഇടപെടലിലും അയാളെ ആരോ ഡമ്മിയാക്കിയതാണെന്ന് തോന്നിക്കുന്നുവെന്നും സഹതടവുകാര്‍ പറയുന്നു.

രായമംഗലം ഗ്രാമപഞ്ചായത്തിലെ ഇരിങ്ങോള്‍ സ്വദേശിയും നിയമവിദ്യാര്‍ത്ഥിനിയുമായ ജിഷ അതിക്രൂരമായ പീഡനത്താല്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. 2016 ഏപ്രില്‍ 28നാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്.

Top