ഇറാനെ പിടിച്ചുകെട്ടണം; അല്ലെങ്കില്‍ എല്ലാം നശിപ്പിക്കും, മുന്നറിയിപ്പുമായി ഫ്രാന്‍സ്!

സ്വന്തമായി ആണവായുധം വികസിപ്പിക്കുന്നതിന് തൊട്ടരികിലാണ് ഇറാനെന്ന മുന്നറിയിപ്പുമായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി. 2015ലെ ആണവായുധ കരാര്‍ ലംഘിക്കുന്നത് ഇറാന്‍ തുടര്‍ന്നാല്‍ ഒന്നോ, രണ്ടോ വര്‍ഷത്തിനുള്ളില്‍ തന്നെ അവര്‍ ആണവശക്തി നേടുമെന്ന് മന്ത്രി ജീന്‍ വ്വെസ് ലെ ഡ്രിയാന്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗത്തിന് മുന്നോടിയായി സംസാരിക്കവെയാണ് ലെ ഡ്രിയാന്‍ ഈ ആശങ്ക പങ്കുവെച്ചത്. ‘വിയന്ന കരാര്‍ ഇറാന്‍ ലംഘിക്കുന്നത് തുടര്‍ന്നാല്‍ അധികം സമയം വേണ്ട, ഒരുപക്ഷെ ഒന്നോ, രണ്ടോ വര്‍ഷം ഇതിനകം അവര്‍ക്ക് ആണവായുധങ്ങള്‍ സ്വന്തമാകും’, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

അമേരിക്ക കാസെം സൊലെമാനിയെ വധിച്ചതിന് പിന്നാലെ ആണവകരാറില്‍ നിന്നും പിന്‍വാങ്ങിയ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് ഭീഷണി മുഴക്കിയിരുന്നു. പരിധികള്‍ നിശ്ചയിക്കാത്തതിനാല്‍ ആയുധങ്ങളുടെ അളവിലേക്ക് ഇത് മാറുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2018ല്‍ വിയന്ന കരാറില്‍ നിന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്‍വാങ്ങിയത് മുതല്‍ ടെഹ്‌റാന്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു.

കരാറില്‍ നിന്നും പിന്‍വാങ്ങിയ ട്രംപ് ഇറാന് മേല്‍ കടുത്ത ഉപരോധങ്ങളും ഏര്‍പ്പെടുത്തി. ഇറാന്‍ ഇതുവരെ കരാര്‍ ലംഘിച്ച് 20 ശതമാനം വരെ യുറേനിയം സമ്പുഷ്ടീകരിച്ചിട്ടുണ്ട്. ഇത് ഊര്‍ജ്ജ ഉപയോഗത്തിനാണ് പരിഗണിക്കുക. എന്നാല്‍ സൊലേമാനിയെ വധിച്ച യുഎസ് നടപടിയോടെ പദ്ധതി കൂടുതല്‍ വിപുലമാക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top