കടമ്പകൾ മറികടന്ന് ഐപിഎൽ ഒരുങ്ങുന്നു ; ആകാംഷയോടെ ക്രിക്കറ്റ് പ്രേമികൾ

ദുബായ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ാം സീസണ്‍ പോരാട്ടങ്ങളെ വരവേല്‍ക്കാന്‍ യു.എ.ഇ ഒരുങ്ങി. ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഐപിഎല്ലിന് ശനിയാഴ്ച കൊടിയേറും. എമിറേറ്റ്സിലെ മൂന്നു നഗരങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

ദുബൈ, ഷാര്‍ജ, അബൂദബി നഗരങ്ങളിലെ മൂന്നു സ്റ്റേഡിയങ്ങളാണ് ഐപിഎൽ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. കോവിഡ് വെല്ലുവിളി മറികടന്നും ക്വാറന്‍റീന്‍ പരീക്ഷണം അതിജീവിച്ചും ടീമുകളെല്ലാം പോരാട്ടച്ചൂടിലായി. എട്ടു ടീമുകളും യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിലായി ബയോബബ്ള്‍ സുരക്ഷ ഉള്‍ക്കൊണ്ട് പരിശീലനത്തിരക്കിലാണ്.

ബി.സി.സി.ഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സംഘവും ഐ പിഎല്‍ മത്സര വേദികളുടെ ഒരുക്കം വിലയിരുത്തി. അതേസമയം, ഐപിഎല്ലിൽ പങ്കെടുക്കുന്ന ആസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങൾ ക്വാറന്‍റീന്‍ കാലാവധി കുറക്കണമെന്നാവശ്യപ്പെട്ടു. ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര കളിക്കുന്ന താരങ്ങള്‍ 17ന് മാത്രമേ ദുബൈയിലെത്തൂ. ആറു ദിവസത്തെ ക്വാറന്‍റീനാണ് ബി.സി.സി.ഐ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം സെപ്റ്റംബര്‍ 23ന് മാത്രമേ ഇവര്‍ക്ക് ടീമുകള്‍ക്കൊപ്പം ചേരാന്‍ കഴിയൂ. ഇംഗ്ലണ്ട്, ആസ്ട്രേലിയ ടീമിലെ 21 പേരാണ് ഐപിഎല്ലിൽ പങ്കെടുക്കുന്നത്.

നിലവിൽ താരങ്ങളെല്ലാം പരിശീലനച്ചൂടിലാണ്. മൂന്നു സ്റ്റേഡിയങ്ങളിലും , ഐ .സി.സി അക്കാദമി എന്നിവിടങ്ങളിലുമായാണ് പരിശീലനം പുരോഗമിക്കുന്നത്. തീപാറുന്ന പ്രകടനങ്ങൾക്ക് സാക്ഷിയാവാൻ ദുബായിയും ഒരുങ്ങിക്കഴിഞ്ഞു.

Top