IPL spot fixing; 4 arrested in Kozhikode

കോഴിക്കോട്: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ അര്‍ഷാദ്, ഷംസു, ഇഫ്‌സുല്‍ റഹ്മാന്‍, മുഹമ്മദ് റാഷിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും നിരവധി മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും പൊലീസ് കണ്ടെടുത്തു.

കോഴിക്കോട് അശോകപുരത്തെ ഒരു കെട്ടിടം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഫോണില്‍ വിളിച്ചും വാട്‌സ്ആപ്പില്‍ സന്ദശേം കൈമാറിയുമായിരുന്നു ഇടപാടുകള്‍ നടത്തിയത്.

ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷവും ഫോണുകളിലേക്ക് നിരവധി സന്ദേശവും കോളുകളും വന്നിട്ടുണ്ട്. ഒരോ പന്തിലും വാതുവെപ്പ് നടന്നിരുന്നതായും സംഭവത്തിന് അന്തര്‍ സംസ്ഥാന ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.

കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ കെ.അഷ്‌റഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്.

കേരള ഗെയിമിങ്ങ് ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിച്ച ദിവസം മുതല്‍ വാതുവെപ് തുടങ്ങിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Top