മുംബൈ: ഐപിഎല്ലിന്‍റെ പതിനാലാം പതിപ്പ് ഏപ്രില്‍ ഒമ്പത് മുതല്‍ മെയ് 30വരെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ആറ് വേദികളിലായിട്ടായിരിക്കും 52 ദിവസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്‍റ് നടക്കുകയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദ്. ചെന്നൈ, ബെംഗലൂരു, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളായിരിക്കും മത്സരങ്ങള്‍ക്ക് വേദിയാവുക.
ഇത്തവണ ഹോം മത്സരങ്ങളുണ്ടാകില്ല. എല്ലാ ടീമുകൾക്കും നിഷ്പക്ഷ വേദിയിലായിരിക്കും മത്സരങ്ങൾ.ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസും വിരാട് കോലി നയിക്കുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും.
ആറ് വേദികളിലായി മത്സരം ക്രമീകരിച്ചതിനെതിരെ ഹൈദരാബാദും പഞ്ചാബും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ ആറ് വേദികളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ തന്നെയാണ് ബിസിസിഐ തീരുമാനമെന്നാണ് സൂചന.