വിശാഖപട്ടണം: ഐപിഎല്‍ ട്വിന്റി20 കലാശപ്പോരിന് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി നിശ്ചിത ഓവറിൽ 9 വിക്കറ്റിന് 147 റൺസ് എടുത്തു. ചെന്നെെക്കായി രവീന്ദ്ര ജഡേജ, ഹർഭജൻ സിങ്, ബ്രാവോ, ദീപക് ചഹാർ എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.
25 പന്തിൽ നിന്നും 38 റൺസെടുത്ത റിഷഭ് പന്താണ് ഡൽഹിയുടെ ടോപ് സ്കോറർ. കോളിൻ മൺറോ 27 റൺസെടുത്ത് പുറത്തായി. ശിഖർ ധവാൻ (14 പന്തിൽ 18 റൺസ്) ശ്രേയസ് അയ്യർ (18 പന്തിൽ നിന്ന് 13 റൺസ്), റൂഥർഫോർഡ് (12 പന്തിൽ 10 റൺസ്) കീമോ പൗൾ (7 പന്തിൽ 3 റൺസ്) എന്നിവർ നിലയുറപ്പിക്കും മുന്നേ ക്രീസ് വിട്ടു. ചെന്നെെക്കായി ഇമ്രാൻ താഹിറും ഒരു വിക്കറ്റ് എടുത്തു.
ഞായറാഴ്ചയാണ് മുംബൈ-ചെന്നൈ ഫൈനല്‍. ചെന്നൈയുടെ എട്ടാം ഫൈനലാണിത്. 2015ലാണ് ചെന്നൈയും മുംബൈയും അവസാനം ഫൈനലില്‍ ഏറ്റുമട്ടിയത്. അന്ന് മുംബൈയ്ക്കായിരുന്നു ജയം. 2013ലും 2010ലും ഇരു ടീമുകളും ഫൈനലില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.