മേജര്‍ ലീഗ് സോക്കറിന് മുമ്പായുള്ള അവസാന സൗഹൃദ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് സമനില

ഫ്‌ലോറിഡ: മേജര്‍ ലീഗ് സോക്കറിന് മുമ്പായുള്ള അവസാന സൗഹൃദ മത്സരത്തില്‍ ഇന്റര്‍ മയാമിക്ക് സമനില. അര്‍ജന്റീനന്‍ ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിനോടാണ് മയാമിപ്പട സമനിലയില്‍ പിരിഞ്ഞത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ ആദ്യ 60 മിനിറ്റ് ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും കളത്തിലിറങ്ങി.

അവശേഷിച്ച സമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയിലായി. എം എല്‍ എസിന് മുമ്പ് ഏഴ് സൗഹൃദ മത്സരങ്ങളാണ് ഇന്‍ര്‍ മയാമി കളിച്ചത്. ഒരെണ്ണം വിജയിച്ചപ്പോള്‍ രണ്ട് സമനിലയും നാല് തോല്‍വിയും മയാമി നേരിട്ടു. ഈ മാസം 22ന് ആരംഭിക്കുന്ന മേജര്‍ ലീഗ് സോക്കറിലെ ആദ്യ മത്സരത്തില്‍ ഇന്റര്‍ മയാമി റയല്‍ സാള്‍ട്ട് ലേക്കിനെ നേരിടും.രണ്ടാം പകുതിയിലും ഇരുടീമുകളും തുല്യമുന്നേറ്റം ആവര്‍ത്തിച്ചു. 60-ാം മിനിറ്റില്‍ മെസ്സിയെയും സുവാരസിനെയും മയാമി പിന്‍വലിച്ചു. ഒടുവില്‍ 64-ാം മിനിറ്റില്‍ ന്യൂവെല്‍സ് പ്രതിരോധം പൊളിച്ച് ഇന്റര്‍ മയാമി ഗോള്‍ നേടി. ഷാനിഡര്‍ ബോര്‍ഗെലിന്‍ ആണ് ഗോള്‍ നേടിയത്. 83-ാം മിനിറ്റില്‍ ന്യൂവെല്‍സ് മറുപടി ഗോള്‍ അടിച്ചു. ഫ്രാന്‍കോ മാര്‍ട്ടിന്‍ ഡയസാണ് ന്യൂവെല്‍സിനെ ഒപ്പമെത്തിച്ചത്.

ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളുടെയും മുന്നേറ്റം. പലതവണ മയാമി നിര ഗോള്‍മുഖത്തേയ്ക്ക് എത്തിയെങ്കിലും ന്യൂവെല്‍സ് പ്രതിരോധം ഫലപ്രദമായി ഇടപെട്ടു. മറുവശത്ത് ന്യൂവെല്‍സിന്റെ മുന്നേറ്റങ്ങള്‍ ഫിനിഷിങ്ങിലേക്ക് എത്തും മുമ്പെ മയാമി മധ്യനിരയിലും പ്രതിരോധനിരയിലുമായി അവസാനിച്ചു. 43-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ ഒരു ഒളിംപിക് ഗോളിന് മെസ്സി ശ്രമിക്കുകയും ചെയ്തു.

Top