മുന്‍ ഡിഎഫ്ഒയ്ക്ക് ഇന്‍ഫോസിസ് 12. 17 കോടി രൂപ നല്‍കണം

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന് മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രാജീവ് ബന്‍സാലുമായുള്ള ആര്‍ബിട്രേഷന്‍ പരാജയപ്പെട്ടു. 12.17 കോടി രൂപയും പലിശയും അടക്കം നല്‍കാനാണ് ഇപ്പോള്‍ കേസില്‍ വിധിയായിരിക്കുന്നത്.

അദ്ദേഹവുമായുള്ള തൊഴില്‍ കരാര്‍ അനുസരിച്ച് നേരത്തെ ജോലി വിടേണ്ടി വന്നാല്‍ 17 കോടിയോളം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ 5.2 കോടി രൂപ മാത്രമാണ് നല്‍കിയിരുന്നത്. ഉയര്‍ന്ന തുക നല്‍കുന്നതിനെതിരെ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി രംഗത്തെത്തിയിരുന്നു.

Top