തൃശ്ശൂര്‍: കുപ്രസിദ്ധ ഗുണ്ട പല്ലന്‍ ഷൈജുവിനെ തൃശൂർ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചപ്പോഴാണ് ഷൈജുവിനെ പിടികൂടിയത്. കൊലപാതകം, കുഴല്‍പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് അടക്കം വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലൻ ഷൈജു.
നെല്ലായി ദേശീയപാതയിൽ വെച്ചാണ് ഷൈജു പോലീസിന്റെ പിടിയിലായത്. പൊലീസിനെ വെല്ലുവിളിച്ച് ഇയാള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കാപ്പാ നിയമം ചുമത്തി തൃശൂർ ജില്ലയിൽ നിന്നും പുറത്താക്കിയിരുന്ന പല്ലൻ ഷൈജു നവമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു.
തൃശൂര്‍ കോടകര സ്വദേശിയാണ് ഷൈജു. 1998 ൽ പോക്കറ്റടിയില്‍ തുടങ്ങിയാണ് ഗുരുതര ക്രമിനല്‍ കേസുകളിലേക്ക് കടന്നക്കുന്നത്. കുപ്രസിദ്ധ ഗുണ്ടാത്തലവൻ കോടാലി ശ്രീധരന്റെ കൂട്ടാളിയായിരുന്ന പല്ലൻ ഷൈജു പിന്നീട് ഒരു ഗുണ്ടാസംഘത്തിന്‍റെ തലവനായി മാറുകയായിരുന്നു.