‘ദ കശ്‍മിര്‍ ഫയല്‍സ്’ പ്രൊപഗാൻഡ സിനിമ, ഐഎഫ്എഫ്ഐയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ജൂറി ചെയര്‍മാൻ

ന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിൽ ‘ദ കശ്‍മിർ ഫയൽസി’നെ ഉൾപ്പെടുത്തിയതിന് എതിരെ ജൂറി ചെയർമാൻ. മത്സരവിഭാഗത്തിൽ കശ്‍മിർ ഫയൽസ് കണ്ടിട്ട് അസ്വസ്‍ഥയും നടുക്കവുമുണ്ടായെന്ന് ഇസ്രയേലി സംവിധായകനുമായ നാദവ് ലാപിഡ്. ചലച്ചിത്രോത്സവത്തിന്റെ സമാപന വേദിയിലായിരുന്നു നാദവ് ലാപിഡിന്റെ വിമർശന. ഒരു പ്രൊപഗൻഡ ചിത്രമായാണ് ‘ദ കശ്‍മിർ ഫയൽസ്’ തോന്നിയതെന്നും നാദവ് ലാപിഡ് പറഞ്ഞു.

രാജ്യാന്തര മത്സരവിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തി. വലിയ ചർച്ചകൾക്കും സിനിമകൾ വഴിവെച്ചു. എന്നാൽ മത്സരവിഭാഗത്തിലെ പതിനഞ്ചാം സിനിമ ‘ദ കശ്‍മിർ ഫയൽസ്’ കണ്ട് ഞങ്ങൾ ഞെട്ടുകയും അസ്വസ്‍ഥരാകുകയും ചെയ്‍തു. ഒരു പ്രൊപഗൻഡ വൾഗർ സിനിമയായിട്ടാണ് അത് ഞങ്ങൾക്ക് തോന്നിയത്. അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിൽ അപരിഷ്‍കൃതമായ ഒരു സിനിമയായി അത് തോന്നി. ഇക്കാര്യം പരസ്യമായി പറയാൻ തനിക്ക് ബുദ്ധിമുട്ടില്ലെന്നും സമാപന സമ്മേളനത്തിൽ നാദവ് ലാപിഡ് വ്യക്തമാക്കി.

‘ഐ ഹാവ് ഇലക്ട്രിക് ഡ്രീം’ ആണ് ഐഎഫ്എഫ്ഐയിൽ മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം സ്വന്തമാക്കി. വാഹിദ് മൊബശേരിയാണ് ചലച്ചിത്രോത്സവത്തിൽ മികച്ച നടനായയത്. ഡനീല മറിൻ ഐഎഫ്എഫ്ഐയിൽ മികച്ച നടിയുമായി. നദാർ സേയ്‍വർ ആണ് മികച്ച സംവിധായകൻ.

കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിൻറെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘ദ കശ്‍മിർ ഫയൽസ്’. മാർച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിൻറെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളിൽ മാത്രമായിരുന്നു. എന്നാൽ വിതരണക്കാരെയും തിയറ്റർ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷൻ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്‍ച 10.10 കോടി നേടിയതോടെ തിയറ്റർ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീൻ കൗണ്ട് വലിയ രീതിയിൽ വർധിച്ചു. 2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിൻറെ പ്രദർശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ തിയറ്റർ കൗണ്ട് 4000 ആയും വർധിച്ചിരുന്നു. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നിവർ അഭിനയിച്ച ‘ദ കശ്‍മിർ ഫയൽസ്’ വൻ ഹിറ്റാകുകയും ചെയ്‍തു.

Top