ഷീന ബോറ വധക്കേസ് ; പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും വിവാഹമോചിതരാകുന്നു

ന്യൂഡല്‍ഹി: വിവാദമായ ഷീന ബോറ വധക്കേസില്‍ വിചാരണ നേരിടുന്ന ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും വിവാഹ മോചനം തേടുന്നു. കേസിലെ സഹ പ്രതി കൂടിയായ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പീറ്ററിന് വിവാഹമോചന നോട്ടീസ് അയച്ചു. ഏപ്രില്‍ 25ന് അഭിഭാഷകനായ എഡിത് ഡേ മുഖാന്തിരം അയച്ച നോട്ടീസില്‍ പരസ്പര സഹകരണത്തോടെ പിരിയാനും സാമ്പത്തിക ഒത്തു തീര്‍പ്പുകളിലെത്താനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

2012 ഏപ്രില്‍ 24ന് മുംബൈക്ക് സമീപം റായ്ഗഡില്‍ ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവിലുള്ള മകള്‍ ഷീന ബോറയെ ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്നയും ചേര്‍ന്ന് കൊലപ്പെടുത്തുകയും ഡ്രൈവര്‍ ശ്യാംവര്‍ റായിയുടെ സഹായത്തോടെ തെളിവു നശിപ്പിക്കാനായി വാഹനത്തിലിട്ട് കത്തിച്ചെന്നുമാണ് കേസ്.

2015 ജനുവരിയിലാണ് ഇന്ദ്രാണിക്കും, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നക്കും, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായിക്കുമെതിരെ കൊലപാതകത്തിന് കേസെടുത്തത്. ഇന്ദ്രാണിയുടെ നിലവിലെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയെയും കേസില്‍ കുറ്റക്കാരാനാണെന്ന് കണ്ടെത്തിയിരുന്നു. പീറ്റര്‍ മുഖര്‍ജിയുടെ മുന്‍ ബന്ധത്തിലെ മകന്‍ രാഹുല്‍ മുഖര്‍ജിയുമായി പ്രണയത്തിലായിരുന്നു ഷീന ബോറ. ഇത് ഇഷ്ടപ്പെടാതിരുന്ന ഇന്ദ്രാണി മകളെ കൊലപ്പെടുത്തി എന്നാണ് കേസ്.

Top