വീണ്ടും തീ തുപ്പി ഇന്തോനേഷ്യയിലെ ക്രാക്കത്തുവ അഗ്‌നിപര്‍വതം

ജക്കാര്‍ത്ത: വീണ്ടും തീ തുപ്പി ഇന്തോനേഷ്യയിലെ അനക് ക്രാക്കത്തുവ അഗ്‌നിപര്‍വതം. കര്‍ശന ജാഗ്രതാ നിര്‍ദേശം നല്കിയ സര്‍ക്കാര്‍, അഗ്‌നിപര്‍വതത്തിന് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. ശനിയാഴ്ച രാത്രി അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ 430 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ജാവ, സുമാത്ര ദീപുകള്‍ക്കിടയിലെ സുണ്ട കടലിടുക്കിലാണ് അഗ്‌നിപവര്‍തം സ്ഥിതി ചെയ്യുന്നത്. ഒരാഴ്ചയായി പര്‍വ്വതം സജീവമാണ്. ഇന്നലെ പൊട്ടിത്തെറിയെത്തുടര്‍ന്ന് വലിയതോതില്‍ ചാരം പുറന്തള്ളപ്പെട്ടിരുന്നു. ഇതിനാല്‍ ഇതിനു സമീപമുള്ള വിമാനറൂട്ടുകളില്‍ വ്യോമഗതാഗതം വിലക്കി. 25ഓളം സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളിലാണ് സുനാമി അടിച്ചത്. 150 പേരെ കാണാതായിട്ടുമുണ്ട്. ഭവനങ്ങളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 16,000 പേര്‍ അഭയകേന്ദ്രങ്ങളിലായി.

Top