ഇന്ത്യയിലെ ആദ്യ വനിതാ കാര്‍ഡിയോളജിസ്റ്റ് ഡോ.എസ് പദ്മാവതി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: പ്രശസ്ത ഹൃദ്രോഗ വിദഗ്ധ ഡോ.എസ്.പദ്മാവതി കോവിഡ് ബാധിച്ച് മരിച്ചു. 103 വയസ്സായിരുന്നു. നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു അന്ത്യം. 11 ദിവസത്തോളം അവര്‍ ചികിത്സയിലായിരുന്നുവെന്ന് എന്‍.എച്ച്.ഐ ഡോക്ടര്‍മാര്‍ അറിയിച്ചു.ഇന്ത്യയിലെ ആദ്യത്തെ വനിത കാര്‍ഡിയോളജിസ്റ്റായ ഡോ.എസ്.പദ്മാവതി ‘ഗോഡ് മദര്‍ ഓഫ് കാര്‍ഡിയോളജി’ എന്നാണ് അറിയപ്പെടുന്നത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 29നാണ് മരണം സംഭവിച്ചതെന്ന് എന്‍.എച്ച്.ഐ അറിയിച്ചു.

 

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് ശ്വസന പ്രശ്നങ്ങളും കടുത്ത പനിയും ഉണ്ടായിരുന്നു. പിന്നീട് ന്യുമോണിയയും ബാധിച്ചു. ഇന്ത്യയിലെ കാര്‍ഡിയോളജി രംഗത്തിന് നല്‍കിയ സംഭാവനകള്‍ക്കും നേട്ടങ്ങള്‍ക്കും അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ആന്റ് എഫ്.എ.എം.എസിന്റെ ഫെലോഷിപ്പ് ഡോ.പത്മാവതിക്ക് ലഭിച്ചിട്ടുണ്ട്. 1967-ല്‍ പത്മഭൂഷണ്‍, 1992-ല്‍ പദ്മവിഭൂഷന്‍ ബഹുമതി നല്‍കി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.

Top