ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് നിക്ഷേപത്തില്‍ കുറവെന്ന് സൂചന

സൂറിച്ച്: ഇന്ത്യക്കാരുടെ സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ വന്‍കുറവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കോടീശ്വരന്മാരും വന്‍കിട കമ്പനികളും സ്വിസ് ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന പണം കുറഞ്ഞെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2018ലെ കണക്കുപ്രകാരം ആറ് ശതമാനം അഥവാ 6,757 കോടി രൂപയാണ് കുറവ് വന്നിരിക്കുന്നത്. ഇരുപതുവര്‍ഷത്തിനിടെ രണ്ടാമത്തെ തവണയാണ് സ്വിസ് ബാങ്കുകളിലെ നിക്ഷേപത്തില്‍ ഇത്രയും കുറവുണ്ടാകുന്നത്.

വിദേശികള്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിലും നാല് ശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ട്. ഇവരുടെ പണം മൊത്തം 99 ലക്ഷം കോടി രൂപയോളം വരും.

സൂറിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വിറ്റ്സര്‍ലന്‍ഡിലെ സെന്‍ട്രല്‍ ബാങ്കിങ് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2006ലാണ് സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ പണം കുമിഞ്ഞുകൂടിയത്. 23,000 കോടി രൂപയായിരുന്നു മൊത്തം നിക്ഷേപം. 2011ലും 2013ലും 2017ലും ഇത് ആവര്‍ത്തിച്ചു.

Top