സ്വിസ് ബാങ്കുകളിലെ ഇന്ത്യാക്കാരുടെ നിക്ഷേപങ്ങളില്‍ ആറ് ശതമാനം ഇടിവ്

ന്യൂഡല്‍ഹി: ഇന്ത്യാക്കാരായ വ്യക്തികളും സ്ഥാപനങ്ങളും സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയില്‍ ഇടിവ്. 2019 ലെ കണക്കിലാണ് ആറ് ശതമാനത്തിന്റെ ഇടിവുണ്ടായത്. 6625 കോടി മൂല്യം വരുന്ന 899 ദശലക്ഷം സ്വിസ് ഫ്രാങ്ക്‌സാണ് ഇപ്പോള്‍ ഇന്ത്യാക്കാരുടെ പേരില്‍ സ്വിസ് ബാങ്കുകളിലുള്ളത്.

ബാങ്കുകള്‍ സ്വിസ് നാഷണല്‍ ബാങ്കിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഏറെ വിവാദമായ ഇന്ത്യാക്കാരുടെ കള്ളപ്പണ വിവാദത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വ്യക്തികളുടെ നിക്ഷേപം, ബാങ്കുകളും സ്ഥാപനങ്ങളും നടത്തിയിരിക്കുന്ന നിക്ഷേപവുമാണ് ഇതിലുള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ നികുതി വെട്ടിപ്പ് കണ്ടെത്താനായി സ്വിസ് അധികൃതര്‍ മികച്ച സഹകരണമാണ് നടത്തുന്നത്.

Top