Indians held in US college-visa sting

വാഷിംഗ്ടണ്‍: പത്ത് ഇന്ത്യന്‍ അമേരിക്കകാര്‍ ഉള്‍പ്പെടെ 21 പേരെ, ആയിരം വിദേശ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന വിസാ തട്ടിപ്പ് കേസില്‍ യു.എസ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി അറസ്റ്റ് ചെയ്തു.

ന്യൂയോര്‍ക്ക്, ന്യൂജേസി, വാഷിംഗ്ടണ്‍, വിര്‍ജീനിയ എന്നിവിടങ്ങളില്‍ നിന്നും പിടിയിലായവരില്‍ ബ്രോക്കര്‍മാരും, റിക്രൂട്ടര്‍മാരും, തൊഴിലുടമമാരും ഉള്‍പ്പെടും. ഇവര്‍ ആയിരത്തോളം വിദേശിയരുമായി ഗൂഡാലോചന നടത്തി ‘പേ ടു സ്‌റ്റേ’ എന്ന സ്‌കീമിലൂടെ വ്യാജ വിദ്യാര്‍ത്ഥി, വിദേശ തൊഴിലാളി വിസകള്‍ ഉണ്ടാക്കിയതിനാണ് പിടിയിലായത്.

സാമ്പത്തിക ലാഭത്തിനായി രാജ്യത്തിന്റെ കുടിയേറ്റ വ്യവസ്ഥയെ നിരന്തരം ചൂഷണം ചെയ്തുകൊണ്ടിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് യു.എസ് അറ്റോര്‍ണി പോള്‍ ജെ ഫിഷ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു. നിയമപ്രകാരമുള്ള വിദ്യാര്‍ത്ഥികളുടെയും വിദേശ തൊഴിലാളികളുടെ വിസ നടപടികളെ മാത്രമല്ല ദേശീയ സുരക്ഷയെ കൂടി ബാധിക്കുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂജേസിയിലുള്ള യൂണിവേസിറ്റി ഒഫ് നോര്‍ത്തേണ്‍ ന്യൂജേസിയിലുള്ള വിദ്യാര്‍ത്ഥികള്‍ എന്ന് കാണിച്ചാണ് അന്താരാഷ്ട്ര വിദ്യാര്‍തഥികള്‍ക്കായുള്ള റിക്രൂട്ടിങ്ങ് കമ്പനികള്‍ കുറ്റം ചെയ്തത്.

എന്നാല്‍ ആരും അറിയാതെ ഫെഡറല്‍ ഏജന്റുമാര്‍ ഉണ്ടാക്കിയതായിരുന്നു ഈ യൂണിവേഴ്‌സിറ്റി. ഇതിന്റെ മറവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ പിചികൂടിയത്. സ്ഡറ്റുഡന്‍സ് ആന്റ് എക്‌സ്‌ചേഞ്ച് വിസിറ്റര്‍ പ്രോഗ്രാമുമായി (എസ് ഇ വി പി)ബന്ധപ്പെട്ട് നടക്കുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സര്‍വകലാശാലയ്ക്ക് സ്റ്റാഫുകളോ, അദ്ധ്യയന ക്രമമോ, ക്ലാസുകളോ ഒന്നും ഉണ്ടായിരുന്നില്ല.

അന്വേഷണത്തിനിടയില്‍ ചൈനയില്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ ഇതുവഴി രാജ്യത്ത് കടന്നതായി മനസിലാക്കി. എസ്ഇവിപി അംഗീകരിച്ചിട്ടുള്ള സ്‌കൂളുകളില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളുടെ വിസയിലാണ് ഇവര്‍ എത്തിയത്.

Top