ലണ്ടനില്‍ ഇന്ത്യന്‍ സ്വദേശിനി കൊല്ലപ്പെട്ടു; പ്രതികളെ കസ്റ്റഡിയിലെടുത്തു

ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ സ്വദേശിയായ 27കാരി കുത്തേറ്റ് കൊല്ലപ്പെട്ടു. സംഭവത്തില്‍ ബ്രസീലുകാരനടക്കം മൂന്ന് പേര്‍ കസ്റ്റഡിയിലായി. കഴിഞ്ഞ ദിവസമാണ് ദാരുണ സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ മറ്റൊരു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദ് സ്വദേശിനി കൊന്തം തേജസ്വിനിയാണ് സ്വന്തം താമസ സ്ഥലത്ത് കൊല്ലപ്പെട്ടത്. താമസ സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ട്. കൊലക്ക് പിന്നില്‍ ബ്രസീലുകാരനാണെന്നും സംശയിക്കുന്നു. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

വെംബ്ലിയിലാണ് സംഭവം നടന്നത്. സംഭവമറിഞ്ഞ് പൊലീസ് എത്തുമ്പോള്‍ തേജസ്വിനി രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൊലപാതകത്തില്‍ സ്ത്രീയക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ഈയടുത്താണ് തേജസ്വിനി ജോലി സ്ഥലത്തിന് സമീപത്തെ ഫ്‌ലാറ്റിലേക്ക് താമസം മാറിയതെന്നും അതേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ബ്രസീലുകാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും യുവതിയുടെ ബന്ധു പറഞ്ഞു.

സമീപ ദിവസങ്ങളില്‍ ലണ്ടന്‍ നഗരത്തില്‍ വിവിധയിടങ്ങളിലായി മൂന്നു പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് നോട്ടിങ്ഹാം സിറ്റി സെന്ററിലെ ഇല്‍കെസ്റ്റണ്‍ റോഡില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. 19 വയസുമാത്രം പ്രായമുള്ള രണ്ട് വിദ്യാര്‍ഥികളും മധ്യവയസ്‌കനുമാണ് കൊല്ലപ്പെട്ടത്. പിന്നാലെയാണ് ഇന്ത്യന്‍ യുവതിയുടെ കൊലപാതകവും. വഴിയാത്രക്കാരായ മറ്റു മൂന്നുപേര്‍ക്കു നേരേ വാഹനമിടിച്ചാണ് കൊലപ്പെടുത്തിയത്. മൂന്നു സംഭവങ്ങള്‍ക്കു പിന്നിലും ഒരാള്‍ തന്നെയാണെന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് 31 വയസ്സുള്ള യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഭീകരാക്രമണമാണോ എന്നതും സംശയിക്കുന്നു.

 

Top