കോവിഡിന്റെ ഇന്ത്യന്‍ വകഭേദം ബംഗ്ലാദേശിലും ശ്രീലങ്കയിലും കണ്ടെത്തി

കൊളംബോ: ശ്രീലങ്കയിലും ബംഗ്ലാദേശിലും കോവിഡിന്റെ ഇന്ത്യന്‍ വകഭേദം കണ്ടെത്തി. ബി.1.167 വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് വ്യാപനമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കാന്‍ ഇരു രാജ്യങ്ങളും നിര്‍ദേശം നല്‍കി.

ബംഗ്ലാദേശില്‍ ആറു പേര്‍ക്കാണ് രോഗം. അടുത്തിടെ ഇന്ത്യയിലെത്തി മടങ്ങിയവരാണ് ആറു പേരും. ആറു പേരില്‍ രണ്ടു പേര്‍ ധാക്കയിലാണ്. രോഗം സ്ഥിരീകരിച്ചവര്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തികള്‍ അടച്ചിട്ടിരുന്നു. ശനിയാഴ്ച അതിര്‍ത്തികള്‍ അടച്ചിടുന്നത് 14 ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്തു. കഴിഞ്ഞ മാസമാണ് ബംഗ്ലാദേശ് അതിര്‍ത്തികള്‍ അടച്ചത്. ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലെത്തുന്നവര്‍ക്ക് പ്രത്യേക ക്വാറന്റീനും ഏര്‍പ്പെടുത്തിയിരുന്നു.

അതേസമയമം, ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്ക് ശ്രീലങ്കയില്‍ വെച്ച് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കൊളംബോയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം.

 

 

Top