ഇന്ത്യന്‍ ടീമിന്റെ നായക, പരിശീലന സ്ഥാനങ്ങള്‍ അടിച്ചേല്‍പ്പിച്ചതോ വെളിപ്പെടുത്തലുമായി ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ നായക സ്ഥാനം വിരാട് കോഹ്ലി ഒഴിഞ്ഞ ശേഷം ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കാന്‍ രോഹിത് ശര്‍മ്മ തയ്യാറായില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം സൗരവ് ഗാംഗുലി. രവി ശാസ്ത്രിക്ക് പകരക്കാരനായി ഇന്ത്യന്‍ പരിശീലകനാകാന്‍ രാഹുല്‍ ദ്രാവിഡിനും താല്‍പ്പര്യമുണ്ടായിരുന്നില്ലെന്ന് ബിസിസിഐ മുന്‍ അദ്ധ്യക്ഷന്‍ കൂടിയായിരുന്ന സൗരവ് ഗാംഗുലി വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ ക്യാപ്റ്റനായി തെരഞ്ഞെടുത്ത കാര്യം പരസ്യമായി പ്രഖ്യാപിക്കുമെന്ന് ഗാംഗുലി രോഹിതിനെ അറിയിച്ചു. അതിനു ശേഷമാണ് രോഹിത് ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായതെന്ന് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ ടീമിന്റെ കഠിനമായ മത്സരക്രമവും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനാണെന്നതുമായിരുന്നു രോഹിതിന്റെ എതിര്‍പ്പിന് കാരണം. എന്നാല്‍ രോഹിതിന് നിര്‍ബന്ധപൂര്‍വ്വം ഇന്ത്യന്‍ നായകസ്ഥാനം നല്‍കുകയായിരുന്നു.

അതുപോലെ ഇന്ത്യന്‍ പരിശീലകനാവാന്‍ രാഹുല്‍ ദ്രാവിഡും ആദ്യം വിസമ്മതിച്ചിരുന്നതായി ഗാംഗുലി വെളിപ്പെടുത്തി. കുടുംബത്തിന് പ്രഥമ പരിഗണന നല്‍കാനാണ് ദ്രാവിഡ് ആഗ്രഹിച്ചത്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നല്ല ഭാവിക്കായി ദ്രാവിഡിനൊക്കൊണ്ട് ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുപ്പിക്കാന്‍ കഴിഞ്ഞതായും ഗാംഗുലി വ്യക്തമാക്കി. ഏതൊരു പരിശീലകനോ നായകനോ മൂന്ന്, നാല് മാസം കൊണ്ട് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയില്ല. ദ്രാവിഡിന്റെയും രോഹിതിന്റെയും മികവ് ഇപ്പോള്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ പ്രകടനമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

Top