കുവൈത്ത് സിറ്റി: ലഹരി മരുന്ന് കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരനെ കുവൈത്തിൽ വധശിക്ഷയ്ക്ക് വിധിച്ചു. ക്രിമിനൽ കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. വിപണിയിൽ 11,000 കുവൈത്ത് ദിനാർ (ഏതാണ്ട് 28 ലക്ഷത്തിലേറെ രൂപ) മൂല്യമുള്ള ലഹരി മരുന്നാണ് പ്രതി കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ കിലോ ഹാഷിഷ് കുവൈത്തിലെത്തിച്ചതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിരുന്നു. കസ്റ്റംസിന്റെ കണ്ണില്‍പ്പെടാതിരിക്കാൻ ചോക്കലേറ്റ് ബോക്‌സില്‍ ഒളിപ്പിച്ചാണ് ഇവ രാജ്യത്തെത്തിച്ചതെന്നും ഇയാള്‍ വെളിപ്പെടുത്തി.
കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യൂറോപ്യന്‍ രാജ്യത്ത് നിന്നും പോസ്റ്റല്‍ മാര്‍ഗമാണ് ലഹരിമരുന്ന് അടങ്ങിയ പാര്‍സല്‍ കുവൈത്തിലെത്തിയത്. ഉടൻ തന്നെ അധികൃതർ ഇയാളെ പിടികൂടി.