യുവതിയെ ബലാത്സംഗം ചെയ്തു; ഇന്ത്യക്കാരന് ഏഴുവര്‍ഷം തടവ് വിധിച്ച് യു.കെ കോടതി

ലണ്ടന്‍: ലിഫ്റ്റ് വാഗ്ദാനം ചെയ്ത് യുവതിയെ ബലാത്സംഗം ചെയ്തകുറ്റത്തിന് ഇന്ത്യക്കാരന് യുകെ കോടതി ഏഴുവര്‍ഷം തടവിന് ശിക്ഷിച്ചു. അജയ് റാണ(35) ആണ് ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ടത്.2017 ഡിസംബറില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവ ദിവസം രാവിലെ 5 മണിക്ക് അജയ് യുവതിക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തു. ഇംഗ്ലണ്ടിലെ തന്നെ സഫോള്‍ക്ക് നഗരത്തിലേക്കായിരുന്നു യാത്ര. ശൈത്യകാലമായിരുന്നതില്‍ തനിച്ചുള്ള ഡ്രൈവിങ്ങ് അപകടകരമാകുമെന്നതിനാല്‍ യുവതി അജയുടെ ഓഫര്‍ സ്വീകരിച്ചു.യുവതിയെ കയറ്റി അല്‍പസമയം മുന്നോട്ടുപോയ അജയ് പെട്ടെന്ന് കാര്‍ നിര്‍ത്തി അവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട് കാറില്‍ നിന്ന് രക്ഷപെട്ടോടിയ യുവതി അടുത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടി. ഉടനെ പോലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് കാര്‍ കണ്ടെത്തി പരിശോധിച്ച പോലീസ് അജയ് യുടെ ഇയര്‍ഫോണ്‍ കണ്ടെത്തി. ഇത് യുവതിയില്‍ നിന്നും ലഭിച്ച ശ്രവങ്ങളുമായി ഒത്തുനോക്കിയപ്പോള്‍പരിശോധിച്ചപ്പോള്‍ പ്രതി അജയ് തന്നെയാണെന്ന് വ്യക്തമായി. ഇതോടെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. യൂറോപ്യന്‍ യൂണിയന്റെ കീഴില്‍ വരുന്ന ഏത് രാജ്യത്തുവച്ചും അജയ് റാണയെ അറസ്റ്റുചെയ്യാന്‍ ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് സ്പാനിഷില്‍ വെച്ചാണ് റാണ അറസ്റ്റിലാകുന്നത്.

Top