Indian doctor who was kidnapped by IS released

ന്യൂഡല്‍ഹി: ലിബിയയില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ ഡോക്ടറെ മോചിപ്പിച്ചു.

ഡോ. രാമമൂര്‍ത്തിയെ മോചിപ്പിച്ച കാര്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. വെടിവയ്പില്‍ പരിക്കേറ്റിട്ടുള്ള ഡോക്ടറെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു.

പതിനെട്ടു മാസം മുമ്പാണ് ആന്ധ്രാപ്രദേശ് സ്വദേശി രാമമൂര്‍ത്തി കോസാനാം, ഒഡീഷ സ്വദേശി പ്രവാശ് രജ്ഞന്‍ സമല്‍ എന്നിവരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ലിബിയയിലെ ട്രിപ്പോളിയില്‍ നിന്നുമായിരുന്നു ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇതില്‍ പ്രവാശ് ഇടയ്ക്കു തടവില്‍നിന്നു രക്ഷപ്പെട്ടിരുന്നു. ഭീകരരില്‍നിന്നു താന്‍ രക്ഷപ്പെട്ടുവെന്ന് പ്രവാശ് വീട്ടുകാരെ വിളിച്ചു പറയുകയായിരുന്നു.

Top