സൈനികന്റെ മൃതദേഹം വികൃതമാക്കല്‍ ; സുപ്രധാന തെളിവുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചു

ജമ്മു: ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്താന്‍ ഭീകരര്‍ക്കൊപ്പം എത്തിയ പാക് സൈനികന്റെ മൃതദേഹത്തില്‍ നിന്നും പ്രത്യേകതരം കത്തിയും ഹെഡ് ക്യാമറയും കണ്ടെത്തി.

നിയന്ത്രണരേഖ കടന്നെത്തിയ പാക് സേനാംഗം ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തെളിവുകള്‍ ലഭിച്ചത്.

അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കുന്നതിനാണ് പാക്കിസ്ഥാന്‍ ഈ കത്തി നല്‍കുന്നത്. വികലമാക്കുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും. അതിവേഗത്തില്‍ ശരീരം വികൃതമാക്കാനും തലയറുക്കാനും സാധിക്കുന്ന തരത്തിലാണ് കത്തി നിര്‍മിച്ചിരിക്കുന്നത്. മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ ക്യാമറയിലെ ഉള്ളടക്കവും കത്തിയും പരിശോധിച്ചു വരികയാണ്.

പാക്കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം അംഗങ്ങള്‍ അതിര്‍ത്തി ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പാക് സൈനിക ക്യാമ്പിന്റെ പരിശീലനത്തിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

Top