ലഡാക്ക് നിയന്ത്രണ രേഖയില്‍ പട്രോളിംഗിനായി ഇന്ത്യന്‍കരസേനയ്‌ക്കൊപ്പം കരുത്തായി ഒട്ടകങ്ങളും

ചണ്ഡീഗഡ്: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ലഡാക്ക് നിയന്ത്രണ രേഖയില്‍ പട്രോളിംഗിനായി ഒട്ടകങ്ങളെ ഉപയോഗിക്കാനൊരുങ്ങി ഇന്ത്യന്‍കരസേന.

യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ നുഴഞ്ഞു കയറ്റങ്ങള്‍ ചെറുക്കുകയെന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനായി മുതുകില്‍ ഒറ്റ മുഴയുള്ള ഒട്ടകങ്ങളേയും ഇരട്ട് മുഴയുള്ളവയേയും ഉപയോഗിക്കാനാണ് സൈന്യത്തിന്റെ പദ്ധതി.

സൈന്യത്തിനാവശ്യമായ സ്‌ഫോടക വസ്തുക്കളും മറ്റും ഇവയുടെ ശരീരത്ത് കയറ്റി നിശ്ചിത സ്ഥാനത്ത് എത്തിക്കാനാവുമെന്നതും ഇതിലൂടെ സാധ്യമാകും.

12,000 മുതല്‍ 15,500 അടി ഉയരത്തിലുള്ള പ്രദേശങ്ങളില്‍ സൈനിക വസ്തുക്കള്‍ എത്തിക്കുന്നതിന് ഇവ ഉപകരിക്കുമെന്നും സൈന്യം വ്യക്തമാക്കുന്നു.

ഇരട്ട മുഴയുള്ള ഒട്ടകത്തിന് 180 മുതല്‍ 220 കിലോ വരെ ഭാരം ചുമക്കാനാവും. സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് കോവര്‍ കഴുതകളേയും കുതിരക്കുട്ടികളേയുമാണ് പാരമ്പരാഗതമായി സൈന്യം ഉപയോഗിക്കുന്നത്. ഇവയ്ക്ക് 40 കിലോ വരെ ഭാരമേ ചുമക്കാനാവൂ. കോവര്‍ കഴുതകളെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ഒട്ടകങ്ങള്‍ക്കാവു. രണ്ടു മണിക്കൂറിനുള്ളില്‍ പരന്ന പ്രതലത്തിലൂടെ 15 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഒട്ടകങ്ങള്‍ക്കാവും.

പദ്ധതി വിജയകരമായാല്‍ ഭാവിയില്‍ ഇവയെ ഉപയോഗിക്കാനാണ് സൈന്യത്തിന്റെ പദ്ധതി.

Top