ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിന് ടോസ്

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ഷേർ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റൻ ലിറ്റൺ ദാസ് ബാറ്റിംഗ്. തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഷഹബാസ് അഹമ്മദും കുൽദീപ് സെനും പുറത്തായി. അക്‌സർ പട്ടേലും ഉമ്രാൻ മാലിക്കുമാണ് ടീമിലെത്തിയത്. ബംഗ്ലാദേശ് ഒരു മാറ്റം വരുത്തി. പരിക്ക് കാരണം ഷാർദുൽ ഠാക്കൂർ കളിക്കില്ലെന്ന് വാർത്തകളുണ്ടായിരുന്നുവെങ്കിലും, ടീമിലെത്തി. ഹസൻ മഹ്മൂദ് പുറത്തായി. നസും അഹമ്മദ് ടീമിലെത്തി.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, ഷർദുൽ ഠാക്കൂർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്.

ബംഗ്ലാദേശ്: നജ്മുൽ ഹുസൈൻ ഷാന്റോ, ലിറ്റൺ ദാസ്, അനാമുൾ ഹഖ്, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹീം, മഹ്മുദുള്ള, അഫീഫ് ഹുസൈൻ, മെഹിദി ഹസൻ മിറാസ്, നസും അഹമ്മദ്, ഇബാദത്ത് ഹുസൈൻ, മുസ്തഫിസുർ റഹ്മാൻ.

ഷേർ ബംഗ്ലാ ക്രിക്കറ്റ് ഗ്രൗണ്ടിലെ ശരാശരി സ്‌കോർ 228 റൺസാണ്. സ്ലോ വിക്കറ്റിൽ ബാറ്റ് ചെയ്യുക എളുപ്പമല്ല. സ്പിന്നർമാർക്ക് കാര്യങ്ങൾക്ക് എളുപ്പമാവും. ആദ്യ ഏകദിനത്തിൽ ഷാക്കിബ് അൽ ഹസൻ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. വേരിയേഷനുകൾ കൊണ്ടുവന്നാൽ മാത്രമെ പേസർമാർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കൂ.

ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപ്പട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 41.2 ഓവറിൽ 186 എല്ലാവരും പുറത്താവുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ആതിഥേയർ 46 ഓവരിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 39 പന്തിൽ പുറത്താവാതെ 38 റൺസ് നേടിയ മെഹിദി ഹസൻ മിറാസാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ലിറ്റൺ ദാസ് (41), ഷാക്കിബ് അൽ ഹസൻ (29) എന്നിവരും തിളങ്ങിയിരുന്നു.

Top