ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 62 റണ്‍സിന്റെ ജയം

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 62 റണ്‍സിന്റെ ജയം. ഇന്ത്യ ഉയര്‍ത്തിയ 199 റണ്‍സിനു മുന്നില്‍ ശ്രീലങ്കന്‍ ബാറ്റര്‍മാര്‍ അടിയറവ് പറഞ്ഞു. ആറ് വിക്കറ്റ് നഷ്ടത്തില്‍ ലങ്കയ്ക്ക് 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

ശ്രീലങ്കന്‍ നിരയില്‍ 53 റണ്‍സെടുത്ത അസങ്ക മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത് ദുഷ്മന്ത ചമീര 24ഉം കരുണരത്‌ന 21 റണ്‍സുമെടുത്തു. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍ വെങ്കിടേശ് അയ്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജയും യുസ്‌വേന്ദ്ര ചഹലും ഓരോ വക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ശ്രീലങ്കന്‍ ബൗളിംഗ് നിരയെ നിലം തൊടാന്‍ അനുവദിച്ചിരുന്നില്ല.

ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് 44 റണ്‍സാണ് നേടിയത്. 32 പന്തില്‍ 44 റണ്‍സ് നേടിയ രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ ശ്രേയസ്സ് അയ്യര്‍ക്കൊപ്പം ഇഷാന്‍ കിഷനൊപ്പം തകര്‍ത്തടിച്ചു. ഇഷാന്‍ 56 പന്തില്‍ 89 റണ്‍സും ശ്രേയസ്സ് അയ്യര്‍ 28 പന്തില്‍ 57 റണ്‍സുമാണ് അടിച്ചു കൂട്ടിയത്.

Top