തകര്‍പ്പന്‍ ജയത്തോടെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി-20 സ്വന്തമാക്കി ഇന്ത്യ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 യിൽ ഇന്ത്യയ്ക്ക് (3-2) പരമ്പര. അഞ്ചാം ട്വന്റി-20 യിൽ ഇംഗ്ലണ്ടിനെ ഇന്ത്യ 36 റൺസിന് തോൽപ്പിച്ചു.ഇന്ത്യ ഉയർത്തിയ 225 റൺസെന്ന വിജയലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ടിനായില്ല. 188 റൺസ് എടുക്കാനേ ഇംഗ്ലണ്ടിന് കഴിഞ്ഞുള്ളു. ഇന്ത്യയ്ക്ക് വേണ്ടി വിരാട് കോഹ്ലിയും രോഹിത് ശർമയും അർധ സെഞ്ചുറി നേടി.

ഇംഗ്ലണ്ടിനായി ഡേവിഡ് മലാന്‍ (68) ജോസ് ബട്ട്‌ലര്‍(52) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പൂജ്യത്തിന് ആദ്യ വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനായി ജോസ് ബട്‍ലറും ഡേവിഡ് മലനും വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കുകയായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ഇരുവരും ഇംഗ്ലണ്ട് ഇന്നിങ്സിനെ കരകയറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. എന്നാല്‍ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് അടിച്ചുകളിച്ച ഇവരെ ഇന്ത്യന്‍ ബൌളര്‍മാര്‍ മടക്കിയതോടെ ഇന്ത്യ തിരിച്ചുവന്നു.

കെ.എൽ.രാഹുലിന് പകരം ഫാസ്റ്റ് ബൗളർ ടി.നടരാജനാണ് ഇത്തവണ ഇന്ത്യൻ ടീമിൽ ഇടം നേടിയത്.

Top