അഡ്‌ലൈഡ്: ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്‌ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഋഷഭ് പന്താണ് വിക്കറ്റ് കീപ്പർ. കഴിഞ്ഞ കളിയിലെ ഇലവനെ ഇന്ത്യ നിലനിർത്തുകയായിരുന്നു.
ഇംഗ്ലണ്ട് ടീമിൽ രണ്ടു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കേറ്റ ബാറ്റർ ഡേവിഡ് മലാൻ, പേസ് ബൗളർ മാർക്ക് വുഡ് എന്നിവർ കളിക്കില്ല. ഇവർക്ക് പകരം ഫിൽ സാൾട്ട്, ക്രിസ് ജോർദാൻ എന്നിവർ അന്തിമ ഇലവനിൽ ഇടംനേടി.
ഗ്രൂപ്പുഘട്ടത്തിൽ ഇംഗ്ലണ്ടിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ലോക ഒന്നാം നമ്പർ ടീമായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാംപ്യൻമാരായാപ്പോൾ രണ്ടാം സ്ഥാനക്കാരായാണ് ലോക രണ്ടാം നമ്പർ ടീമായ ഇംഗ്ലണ്ട് സെമിയിലെത്തിയത്. സൂപ്പർ 12ൽ അഞ്ചു കളിയിൽ നാലിലും ജയിക്കാൻ ഇന്ത്യക്കായിരുന്നു.