ചെന്നൈ: ഇംഗ്ലണ്ട്- ഇന്ത്യ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനു വേണ്ടി റോറി ബേൺസും ഡോമിനിക് സിബ്ലിയും ഇന്നിങ്സ് ഓപ്പൺ ചെയ്തു. ഇന്ത്യയെ വിരാട് കോലിയും ഇംഗ്ലണ്ടിനെ ജോ റൂട്ടുമാണ് നയിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഷഹബാസ് നദീം, ഇഷാന്ത് ശര്‍മ എന്നിവര്‍ ഇടം നേടി. പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരമാണ് നദീം ടീമിലിടം നേടിയത്.
ഇന്ന് ഇന്ത്യ മൂന്ന് സ്‌പിന്നർമാരും രണ്ട് പേസര്‍മാരുമായാണ് ഇറങ്ങുന്നത്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് കളിക്കും. മറുവശത്ത് ഇംഗ്ലണ്ട് ടീമിൽ ഡോമിനിക്ക് സിബ്ലി, ഒലി പോപ്പ്, ഡാന്‍ ലോറന്‍സ്, ഡോം ബെസ്റ്റ് എന്നിവര്‍ ഇടം നേടി.
നാലു മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ത്തിന് ജയിച്ചാല്‍ ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് കഴിയും. എന്നാൽ ഇംഗ്ലണ്ടിനാകട്ടെ 3-0 അല്ലെങ്കില്‍ 3-1 ന് ജയിക്കണം. ഓസ്‌ട്രേലിയയെ 2-1 ന് തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യയെങ്കില്‍ ശ്രീലങ്കയെ (2-0) തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയത്.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് നദീം, ഇഷാന്ത് ശര്‍മ
ടീം ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഡൊമനിക് സിബ്ലി, ഡാന്‍ ലോറന്‍സ്, ജോ റൂട്ട്, ഒലി പോപ്പ്, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്ര ആര്‍ച്ചര്‍, ഡോം ബെസ്സ്, ജെയിംസ് ആന്‍ഡേഴ്‌സന്‍, ജാക്ക് ലീച്ച്