രോഹിത് ആഞ്ഞടിച്ചു ; ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം

ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സത്തില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു.

154 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ്മയുടെ മികവില്‍ എളുപ്പത്തില്‍ ആ ലക്ഷ്യം മറികടക്കുകയായിരുന്നു. 43 പന്തില്‍ ആറു വീതം സിക്‌സും ബൗണ്ടറികളും നേടിയ രോഹിത് 85 റണ്‍സെടുത്ത് പുറത്തായി. വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്. ശ്രേയസ് അയ്യര്‍ പുറത്താകാതെ 24 റണ്‍സും എടുത്തു.

31 പന്തില്‍ 36 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് നയീമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 21 പന്തില്‍ നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ദാസിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കി. ആറാം ഓവറില്‍ ദാസിനെ പന്ത് സ്റ്റമ്പു ചെയ്‌തെങ്കിലും സ്റ്റമ്പിനു മുന്നില്‍ കയറി പന്തു പിടിച്ചെന്ന കാരണത്താല്‍ അംപയര്‍ നോട്ടൗട്ട് വിധിച്ചു.

പതിനൊന്നാം നയീമിനെ വാഷിംഗ്ടണ്‍ സുന്ദറിന്റെ. പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു. മുഷ്ഫിഖുര്‍ റഹീം(4), സൗമ്യ സര്‍ക്കാര്‍(30), മഹ്മദുള്ള(30), അഫീഫ് ഹുസൈന്‍ (6) എന്നിവരാണ് പിന്നീട് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യക്കായി ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Top