ഇന്ത്യയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരം ; ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം

ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ട്വന്റി20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴു റണ്‍സെടുത്ത ഡാര്‍സി ഷോര്‍ട്ടിന്റെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ഷോര്‍ട്ടിനെ കുല്‍ദീപ് യാദവ് പിടികൂടുകയായിരുന്നു.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസീസ് അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന എന്ന നിലയിലാണ്. 24 റണ്‍സോടെ ക്യാപ്റ്റന്‍ ഫിഞ്ചും അഞ്ചു റണ്‍സുമായി ക്രിസ് ലിന്നുമാണ് ക്രീസില്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 12 അംഗ ടീമില്‍ നിന്ന് യൂസ് വേന്ദ്ര ചാഹല്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.

ടീം: ഇന്ത്യ- വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്.

ഓസ്‌ട്രേലിയ – ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), ഡാര്‍സി ഷോര്‍ട്ട്, ക്രിസ് ലിന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്റ്റോയ്ണിസ്, ബെന്‍ മക്‌ഡെര്‍മോട്ട്, അലെക്‌സ് കറേ, ആന്‍ഡ്രു ടൈ, ആദം സാംപ, ജാസണ്‍ ബെഹറന്‍ഡോര്‍ഫ്, ബില്ലി സ്റ്റാന്‍ലേക്ക്.

Top