സിഡ്‌നി ഏകദിനം: തുടക്കം തന്നെ പതറി ഓസിസ്; ഇന്ത്യ മുന്നേറുന്നു

ന്ത്യ-ഓസിസ് ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുന്നു. 6 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചിന്റെയും, 24 റണ്‍സെടുത്ത അലക്‌സ് കാരിയുടേയും വിക്കറ്റ് തുടക്കം തന്നെ നഷ്ടപ്പെട്ട അവര്‍ മത്സരത്തിന്റെ അവസാന വിവരം ലഭിക്കുമ്പോള്‍ 10 ഓവറുകളില്‍ 41/2 എന്ന നിലയിലാണ്. സിഡ്‌നിയിലാണ് മത്സരം നടക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ടെസ്റ്റിലെ ഫോമില്ലായ്മ ഏകദിനത്തിലും ഫിഞ്ചിനെ വിട്ടൊഴിയുന്നില്ല. രണ്ടാം ഓവറിലെ രണ്ടാം ബോളില്‍ ഭൂവിയില്‍ നിന്നെത്തിയ ഗുഡ് ലെങ്ത് ഡെലിവറി ഫിഞ്ചിന്റെ സ്റ്റമ്പ് ഇളക്കി. ആറ് റണ്‍സ് എടുത്ത് നില്‍ക്കെ തന്നെ ഫിഞ്ചിന് മടങ്ങേണ്ടി വന്നു. ഇതോടെ ഒരു വിക്കറ്റ് നഷ്ടത്തില്‍ എട്ട് റണ്‍സ് എന്ന നിലയില്‍ പരുങ്ങിയാണ് ഓസ്‌ട്രേലിയയുടെ തുടക്കം. ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ അലക്‌സ് കാരി മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് മുന്നേറവെയാണ് കുല്‍ദീപ് യാദവ് വില്ലനായത്. 24 റണ്‍സെടുത്ത കാരിയെ, കുല്‍ദീപ് പുറത്താക്കുകയായിരുന്നു. 7 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും, റണ്ണൊന്നുമെടുക്കാതെ ഷോണ്‍ മാര്‍ഷുമാണ് നിലവില്‍ ക്രീസിലുള്ളത്.

മത്സരത്തിലെ ഇന്ത്യന്‍ താരങ്ങള്‍ ഇപ്രകാരം ശിഖാര്‍ ധവാന്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, അമ്ബാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, എം എസ് ധോണി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, മൊഹമ്മദ് ഷാമി, ഖലീല്‍അഹമ്മദ്.

Top