സ്വയം കുഴിച്ച കുഴിയിൽ ഇന്ത്യ വീഴരുത് ;ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി ഹർഭജൻ സിം​ഗ്

മൊഹാലി: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അപ്രതീക്ഷിത പരാജയമാണ് ഇന്ത്യ നേരിട്ടത്. പിന്നാലെ കനത്ത തിരിച്ചടികളാണ് ഇന്ത്യന്‍ ടീം നേരിടേണ്ടി വന്നത്. രണ്ടാം ടെസ്റ്റിന് കെ എല്‍ രാഹുലും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ടീമിലില്ല. ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിരാട് കോഹ്ലിയും അവധിയെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്.

ഹൈദരാബാദ് ടെസ്റ്റിലെ ആദ്യ മൂന്ന് ദിവസവും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. എന്നാല്‍ നാലാം ദിവസം പിച്ച് സ്പിന്നിനെ അമിതമായി പിന്തുണയ്ക്കുകയായിരുന്നു. ഇതോടെ നാലാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റ് വിജയിക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുകയും ചെയ്തു.രോഹിത് ശര്‍മ്മയ്ക്ക് ശേഷം മികച്ച റണ്‍സ് നേടിയ താരം രവിചന്ദ്രന്‍ അശ്വിനാണ്. ഇന്ത്യ സ്പിന്നിന് അനുകൂലമായ പിച്ചാണ് ഒരുക്കുന്നത്. ജഡേജ പുറത്താകുമ്പോള്‍ വാഷിംഗ്ഡണ്‍ സുന്ദറിനെ ഇന്ത്യ ടീമിലെത്തിച്ചു. മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുള്ളപ്പോഴാണ് സുന്ദറിനെയും ഉള്‍പ്പെടുത്തുന്നത്. അടുത്ത മത്സരത്തിലും സ്പിന്‍ ട്രാക്ക് പ്രതീക്ഷിക്കാമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. എന്നിട്ട് സ്വയം കുഴിച്ച കുഴിയില്‍ ഇന്ത്യ വീഴരുതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

രാഹുലിനും ജഡേജയ്ക്കും പരിക്കേറ്റരിക്കുന്നുവെന്ന വാര്‍ത്ത ഞെട്ടിച്ചു. വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യന്‍ നിരയില്‍ പ്രതിഫലിച്ചു. ശുഭ്മാന്‍ ഗില്‍ മോശം ഫോമിലാണ്. ശ്രേയസ് അയ്യര്‍ മികച്ച താരമെങ്കിലും റണ്‍സ് നേടുന്നില്ല. ഇന്ത്യന്‍ ടീം മികച്ചതെങ്കിലും പരിചയസമ്പത്തിന്റെ കുറവുണ്ടെന്ന് ഹര്‍ഭജന്‍ സിംഗ് പ്രതികരിച്ചു.

Top