‘ഇന്ത്യ ചരിത്രം രചിച്ചിരിക്കുന്നു; പ്രത്യാശയുടെ കിരണമായി ദ്രൗപതി’; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ഡൽഹി: രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുത്ത ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ചരിത്രം രചിച്ചെന്ന് അേേദ്ദഹം ട്വിറ്ററിൽ കുറിച്ചു. ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിൽ കിഴക്കൻ ഇന്ത്യയുടെ വിദൂര ഭാഗത്തെ ആദിവാസി വിഭാഗത്തിൽ നിന്ന വളർന്നുവന്ന ഇന്ത്യയുടെ മകളെ 130കോടി ജനങ്ങൾ രാഷ്ട്രപതിയാക്കിയിരിക്കുന്നു. ഈ ചുവടുവയ്പ്പിൽ ദ്രൗപതി മുർമുവിന് അഭിനന്ദങ്ങൾ’- പ്രധാനമന്ത്രി കുറിച്ചു.

‘ദ്രൗപതി മുർമുവിന്റെ ജീവിതം, ആദ്യകാല പോരാട്ടങ്ങൾ, സമ്പന്നമായ സേവനം, മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരേയും പ്രചോദിപ്പിക്കുന്നു. രാജ്യത്തെ പൗരൻമാർക്ക്, പ്രത്യേകിച്ച് ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും താഴെത്തട്ടിലുള്ളവർക്കും പ്രത്യാശയുടെ കിരണമായി അവർ ഉയർന്നുവന്നിരിക്കുന്നു’- മോദി കുറിച്ചു. രാഷ്ട്രീയ ഭേദമില്ലാതെ ദ്രൗപതി മുർമുവിന് വോട്ട് ചെയ്ത എംപിമാർക്കും എംഎൽഎമാർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.

വോട്ടെണ്ണലിന്റെ മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ വൻ ഭൂരിപക്ഷത്തിലാണ് ദ്രൗപതി മുന്നേറുന്നത്. 5,777,77 ആണ് ഇതുവരെയുള്ള മുർമുവിന്റെ വോട്ട് മൂല്യം. ആകെയുള്ള 3,219 വോട്ടുകളിൽ 2161 വോട്ടും ദ്രൗപതി മുർമുവിന് ലഭിച്ചു. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടും ലഭിച്ചു. 2,61,062 ആണ് സിൻഹയുടെ വോട്ട് മൂല്യം.

പാർലമെന്റംഗങ്ങളിൽ 540 പേരുടെ പിന്തുണ ദ്രൗപതി നേടി. യശ്വന്ത് സിൻഹയ്ക്ക് 208 എംപിമാരുടെ പിന്തുണയാണ് ലഭിച്ചത്. 15 എംപിമാരുടെ വോട്ട് അസാധുവായതായി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറൽ അറിയിച്ചു.പ്രതിപക്ഷ നിരയിൽ നിന്നും മുർമുവിന് വോട്ട് ലഭിച്ചു. 17 എംപിമാരും 104 എംഎൽഎമാരും ക്രോസ് വോട്ട് ചെയ്തു എന്നാണ് വിവരം.

Top