ഇന്ത്യക്കാരെ യുക്രൈന്‍ സൈന്യം ബന്ദികളാക്കിയെന്ന റഷ്യന്‍ വാദം തളളി ഇന്ത്യ

ഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുക്രൈന്‍ സൈന്യം മനുഷ്യ കവചമായി ഉപയോഗിക്കുന്നുവെന്ന റഷ്യയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഡല്‍ഹിയിലെ കേരള പ്രതിനിധി വേണു രാജാമണി. യുദ്ധഭൂമിയില്‍ നിന്ന് നീക്കണമെന്നാണ് വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിക്കുന്നത്. ഇതുവരെ ആരും തങ്ങളെ തടഞ്ഞുവെച്ചതായി പറഞ്ഞിട്ടില്ല. റഷ്യയുടെ വാദത്തിന് കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം നടക്കുന്ന സ്ഥലങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ അവശേഷിക്കുന്ന വിവരം ലഭിച്ചിട്ടുണ്ട്. ആ ഭാഗങ്ങളില്‍ കൂടുതല്‍ ഇന്ത്യന്‍ പൗരന്മാര്‍ കുടുങ്ങിക്കിടക്കുകയാണെങ്കില്‍ മന്ത്രാലയവുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടണം. വിദ്യാര്‍ത്ഥികളെ വേഗത്തില്‍ തിരികെയെത്തിക്കുമെന്നും വേണു രാജാമണി അറിയിച്ചു.

Top