ഇന്ത്യയുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായാല്‍ മറുപടി നല്‍കാന്‍ തയ്യാര്‍: പാക്കിസ്ഥാന്‍

ഇസ്ലമാബാദ്: ഇന്ത്യയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ അതിന് മറുപടി നല്‍കാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഞായറാഴ്ച വിളിച്ചുചേര്‍ത്ത ദേശീയ സുരക്ഷാ സമിതിയുടെ (എന്‍.എസ്.സി.) യോഗത്തിന്റേതാണു മുന്നറിയിപ്പ്.

പാക്ക് അധീന കശ്മീരിലെ ജനവാസകേന്ദ്രങ്ങളില്‍ ഇന്ത്യ ക്ലസ്റ്റര്‍ ബോംബിട്ടെന്ന് പാക്ക് സൈന്യം ആരോപിച്ചതിനു പിന്നാലെയായിരുന്നു യോഗം. പാകിസ്താന്റെ ആരോപണം ‘നുണയും ചതി’യുമാണെന്ന് ഇന്ത്യന്‍സേന ശനിയാഴ്ച പറഞ്ഞിരുന്നു.

കശ്മീരിലെ ജനങ്ങള്‍ക്കു നല്‍കുന്ന ‘നയതന്ത്രപരവും ധാര്‍മികവും രാഷ്ട്രീയവു’മായ പിന്തുണ തുടരുമെന്ന് യോഗശേഷമിറക്കിയ പ്രസ്താവനയില്‍ പാക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. ‘ഇന്ത്യയുടെ പ്രവൃത്തികള്‍ പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിനു പ്രത്യാഘാതമുണ്ടാക്കും. സമാധാനപൂര്‍വമായ പരിഹാരം ആവശ്യമുള്ള അന്താരാഷ്ട്രതര്‍ക്കമാണ് കശ്മീരെന്ന് പാക്കിസ്ഥാതാന്‍ ആവര്‍ത്തിച്ചു പറയുന്നു. കശ്മീരിലെ ജനങ്ങളുടെ ഹിതമനുസരിച്ച് ഇതുപരിഹരിക്കാന്‍ തയ്യാറാകണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിക്കുന്നു’ -പ്രസ്താവന പറയുന്നു. പ്രതിരോധമന്ത്രി പര്‍വേസ് ഖട്ടക്, വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, കരസേനാ മേധാവി ഖമര്‍ ജാവേദ് ബജ്വ, മറ്റ് ഉന്നതോദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Top