India Open Super Series-PV Sindhu outlasts Sung Ji Hyun to enter final

ന്യൂഡല്‍ഹി: പി.വി.സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ഫൈനലിന് അര്‍ഹത നേടി. ലോക നാലാം നമ്പറായ ദക്ഷിണ കൊറിയയുടെ സുങ് ജി ഹ്യൂനെ പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ ഇടംപിടിച്ചത്. സ്‌കോര്‍: 21-18, 14-21, 21-14.

മത്സരം ഒരു മണിക്കൂറും 16 മിനിറ്റും നീണ്ടുനിന്നു. കരിയറില്‍ ആദ്യമായാണ് സിന്ധു ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ഫൈനലില്‍ എത്തുന്നത്.

ടോപ് സീഡ് സ്‌പെയിനിന്റെ കരോളിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. ജപ്പാന്റെ അകാനെ യാമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് മാരിന്‍ ഫൈനലിലേക്കു മാര്‍ച്ച് ചെയ്തത്. ഞായറാഴ്ച സിരി ഫോര്‍ട്ട് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് ഫൈനലില്‍ മത്സരം.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെതന്നെ സൈന നെഹ്വാളിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു കീഴടക്കിയാണ് സിന്ധു സെമിയിലെത്തിയത്. 21-16, 22-20 എന്ന സ്‌കോറിനായിരുന്നു റിയോ ഒളിന്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവിന്റെ ജയം.

Top