അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പിട്ട് ഇന്ത്യയും ബംഗ്ലാദേശും

ധാക്ക: നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന് അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് ഇന്ത്യയും ബംഗ്ലാദേശും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും നേതൃത്വം നൽകിയ ചർച്ചയിലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ബംഗ്ലാദേശിനായുള്ള 1.2 മില്യൺ കൊവിഡ് വാക്സിന്റെയും 109 ആമ്പുലൻസികുളുടേയും പ്രതീകാത്മക കൈമാറ്റം  നരേന്ദ്ര മോദി നിർവ്വഹിച്ചു.

സമാധാനവും സ്ഥിരതയും സ്നേഹവുമുള്ള ഒരു ലോകം സ്വപ്നം കാണാനാണ് ഇന്ത്യയും ബംഗ്ലാദേശും ആഗ്രഹിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബംഗ്ലാദേശിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കാളി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് മോദി രണ്ടാം ദിവസ സന്ദർശനം ആരംഭിച്ചത്. യശോരേശ്വരി ക്ഷേത്രത്തിലാണ് മോദി ദർശനം നടത്തിയത്.

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന സത്ഖിര ജില്ലയിലെ ഈശ്വരിപൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കവെ മോദി ക്ഷേത്ര സന്ദർശനം നടത്തിയതിനാൽ ഗുണം ചെയ്യുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. മതുവ സമുദായത്തിന്റേതാണ് ക്ഷേത്രം. പശ്ചിമ ബംഗാളിലെ നാദിയ, 24 പര്‍ഗാനസ് ജില്ലകളിൽ മതുവ സമുദായത്തിന് സ്വാധീനമുണ്ട്.

Top