ചൈനയില്‍നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് ഇന്ത്യ; ഇറക്കുമതി തീരുവ കൂട്ടും

ന്യൂഡല്‍ഹി: ചൈനയില്‍നിന്നുള്ള വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ നിരവധി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.ഇത്് മറ്റുരാജ്യങ്ങളെയും ബാധിക്കുമെങ്കിലും ഇന്ത്യയുടെ ഈ നീക്കം കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ചൈനയെയാകും കാര്യമായി പ്രതിസന്ധിയിലാക്കുക. കാരണം ചൈനയില്‍ നിന്ന് നിലവാരവും വിലയും കുറഞ്ഞ ഉത്പന്നങ്ങള്‍ വന്‍തോതില്‍ ഇറക്കുമതിചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

ലിഥിയം അയണ്‍, വാഹന ഭാഗങ്ങള്‍, എയര്‍ കണ്ടീഷണറുകളുടെ കംപ്രസറുകള്‍, സ്റ്റീല്‍-അലുമിനിയം ഉത്പന്നങ്ങള്‍ തുടങ്ങി തീരുവ ഉയര്‍ത്താനുള്ള 1,173 ഇനങ്ങളുടെ പട്ടികയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. 2019ല്‍ ഈ 1,173 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി 11.98 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. ഇത് ആവര്‍ഷത്തെ മൊത്തം ഇറക്കുമതിയുടെ 2.3ശതമാനംമാത്രമായിരുന്നു.

ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ ഭാഗമായിമാത്രമല്ല രാജ്യത്തിന്റെ ഈനീക്കം. പ്രാദേശിക ഉത്പാദനം വര്‍ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

Top