ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യ സെഷന്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നിന് 93 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നായകന്‍ രോഹിത് ശര്‍മ്മ അര്‍ദ്ധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാട്ടിദാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മാര്‍ക് വുഡ് രണ്ടും ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഒരു വിക്കറ്റുമെടുത്തു.

ഒരു ഘട്ടത്തില്‍ ഇന്ത്യ മൂന്നിന് 33 എന്ന് തകര്‍ന്നു. രോഹിതിന് കൂട്ടായി രവീന്ദ്ര ജഡേജ എത്തിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ മുന്നോട്ട് നീങ്ങിയത്. നാലാം വിക്കറ്റില്‍ ഇരുവരും 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കഴിഞ്ഞു. രോഹിത് ശര്‍മ്മ 52 റണ്‍സുമായും രവീന്ദ്ര ജഡേജ 24 റണ്‍സുമായും ക്രീസിലുണ്ട്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. യശസ്വി ജയ്‌സ്വാള്‍ 10 റണ്‍സെടുത്തും ശുഭ്മാന്‍ ഗില്‍ റണ്‍സെടുക്കാതെയും പുറത്തായി. ഇരുവരുടെയും വിക്കറ്റ് മാര്‍ക് വുഡിനാണ്. അഞ്ച് റണ്‍സെടുത്ത രജത് പാട്ടിദാറിനെ ജെയിംസ് ആന്‍ഡേഴ്‌സണും പുറത്താക്കി.

Top